Search This Blog

Thursday, 11 August 2022

പൊന്നിയിന്‍ സെല്‍വന്‍


ചരിത്രപുസ്തകത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിവെക്കപെടേണ്ടിയിരുന്ന ചോള സാമ്രാജ്യചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി തമിഴിലെ വിഖ്യാത സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവല്‍ സമ്മാനിച്ച വായനാനുഭവം എന്നെ സംബന്ധിച്ച്‌ വിവരണങ്ങള്‍ക്കതീതമായ ഒരു അനുഭൂതി തന്നെയായിരുന്നു. അഞ്ചു വാല്യങ്ങളിലായി തമിഴില്‍ പില്‍ക്കാലത്ത്‌ പുസ്തകരൂപത്തില്‍ പ്രസിധീകരിക്കപെടുന്നതിനു മുന്‍പ്‌ 1950 മുതല്‍ മൂന്നര വര്‍ഷത്തോളം എല്ലാ ആഴ്ചയിലും കല്‍ക്കി എന്ന തമിഴ്‌ മാസികയിലാണ് ഈ നോവലിന് ആദ്യമായി അച്ചടിമഷിപുരണ്ടത്. എഴുപത് വര്‍ഷങ്ങള്‍ക്ക്‌ ഇപ്പുറം ശ്രീ ജി. സുബ്രമണ്യന്‍ രണ്ടു വാല്യങ്ങളിലായി (1200 ഓളം പേജുകള്‍) മലയാളത്തിലേക്ക് ഈ ഉജ്ജ്വല കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നു.

“തുടക്കമോ ഒടുക്കമോ ഇല്ലാത്ത കാലജലപ്രവാഹത്തില്‍ ഭാവനയാകുന്ന നൗകയില്‍ കയറി എന്റെ കൂടെ കുറച്ചു ദൂരം യാത്ര ചെയ്യുവാന്‍ ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു” എന്ന ആദ്യ വരിയില്‍ കഥാകാരന്‍ നടത്തുന്ന ക്ഷണം സ്വീകരിച്ച് ഭാവനയാകുന്ന ആ നൗകയില്‍ കയറാന്‍ തയ്യാറാവുന്ന ആനുവാചകനെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തുന്ന ചടുലവും മനോഹരവുമായ കഥാഖ്യാനം ഈ കൃതിയെ വേറിട്ട്‌ നിര്‍ത്തുന്നതിനൊപ്പം ത്രസിപ്പിക്കുന്ന ഒരു വായനാനുഭവവും സൃഷ്ടിക്കുന്നു. അന്നത്തെ ചോളസാമ്രാജ്യ ചക്രവര്‍ത്തിയായ സുന്ദര ചോളന്‍ എന്നറിയപെട്ട പരാന്തകന്‍ രണ്ടാമന്റെ മൂത്ത മകനും യുവരാജാവയി പട്ടാഭിഷേകം ചെയ്യപെട്ടവനുമായിരുന്ന ആദിത്യ കരികാലന്‍റെ  ആത്മമിത്രമായ വല്ലവരയന്‍ വന്ധ്യദേവന്‍ എന്ന യുവ യോദ്ധാവിനെ അവതരിപ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന കഥാഘ്യാനം ഈ കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയും അവന്‍റെ അനുഭവങ്ങളിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. പിതാവും ഇപ്പോള്‍ രോഗശയ്യയിലുമായിരിക്കുന്ന സുന്ദരചോള ചക്രവര്‍ത്തിക്കും സഹോദരി കുന്തവ ദേവിക്കും ചില സന്ദേശങ്ങള്‍ എത്തിക്കാനായി ആദിത്യകരികാലന്‍ വന്ദ്യദേവനെ പറഞ്ഞയക്കുന്നതില്‍ തുടങ്ങി, ആ യാത്രയില്‍ വന്ദ്യദേവന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അസാധാരണവും ആപത്കരവുമായ അനേകം സംഭവങ്ങളിലൂടെ വികസിച്ച് മുന്നോട്ട് പോകുന്ന കഥ മിക്കപോഴും വായനക്കാരനെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നു, ചിലപ്പോള്‍ ആവേശം കൊള്ളിക്കുന്നു, മറ്റുചിലപ്പോള്‍ സങ്കടപെടുത്തുന്നു. ഇത്തരത്തില്‍ അനുവാചകന്‍റെ മനസ്സില്‍ പലതരം വികാരങ്ങളുടെ ഏറ്റകുറച്ചിലുകള്‍ സൃഷ്ടിക്കുവാനും അവസാനം വരെ അവനെ പിടിച്ചിരുത്താനും ഈ നോവലിന് അനായാസം സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.

ഒരു ചെറു അരുവിയായി പിറവികൊണ്ട് പിന്നീടൊരു പുഴയായി പരിണമിച്ച് ശക്തിയായി മുന്നോട്ടൊഴുകി കൈവരികളെ ചേര്‍ത്ത് വികസിച്ച് മഹാനദിയായിമാറി അവസാനം കടലില്‍ വിലയം പ്രാപിക്കുന്ന കാവേരി നദി  പണ്ട് പൊന്നി നദി എന്നും അറിയപെട്ടിരുന്നു. ആ പൊന്നി നദിയുടെ മകന്‍ എന്ന്‍ അര്‍ഥം വരുന്ന “പൊന്നിയിന്‍ സെല്‍വന്‍” എന്ന പേര് ഈ കഥയ്ക്ക് എന്ത് കൊണ്ട് കൊടുത്തു എന്ന ചോദ്യം ആദ്യം തന്നെ വായനക്കാരന്‍റെ മനസ്സില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. കഥയില്‍ ആദ്യാവസാനം കാണപെടുന്ന ശക്തമായ ഒരു കഥാപാത്രം വന്ദ്യദേവന്‍ ആണെങ്കിലും യഥാര്‍ത്ഥ കഥാനായകന്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന് വിളിക്കപെട്ടിരുന്ന, പില്‍കാലത്ത്‌ രാജരാജചോളന്‍ എന്നറിയപെട്ട അരുള്‍മൊഴിവര്‍മ്മന്‍ ആണ് എന്നത് ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. പൊന്നിയിന്‍ സെല്‍വന്‍ എന്ന പേര് അരുള്‍മൊഴിക്ക് എങ്ങനെ വന്നു എന്നതിന് പിന്നിലെ കഥയും ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇതിഹാസതുല്യമായ ഈ നോവലില്‍ ശക്തമായ ഒരുപാട് കഥാപത്രങ്ങളെ കാണാം. ചോളസാമ്രാജ്യ ചരിത്രത്തില്‍ നിന്നും എടുത്ത ഈ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ കോര്‍ത്തിണക്കികൊണ്ട് പല ചരിത്ര മുഹൂര്തങ്ങളെയും കഥയിലെ നാഴികക്കല്ലുകളാക്കിമാറ്റുന്നതില്‍ കഥാകാരന്‍ തന്‍റെ അസാമാന്യ പാടവം പുറത്തെടുക്കുന്നു.

കുന്തവദേവി, നന്ദിനി, പൂങ്കുഴലി തുടങ്ങിയ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ കഥയുടെ നെടുംതൂണായി നില്‍ക്കുന്നത്‌ കാണാം. കഥയില്‍ അവര്‍ക്ക്‌ ലഭിക്കുന്ന പ്രാധാന്യം ഇത്‌ അടിവരയിടുന്നു.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വയനാനുഭൂതി എനിക്ക് സമ്മാനിച്ച ഈ നോവലിനെ കുറിച്ച് എത്ര എഴുതിയാലും തൃപ്തി വരില്ല എങ്കിലും ഇനി എത്ര കൂടുതല്‍ എഴുതിയാലും അതും മതിവരില്ല എന്നത് കൊണ്ട് നിര്‍ത്തുന്നു. 

Sunday, 6 February 2022

Karmasutras

 

Karma Sutras : Leadership and Wisdom in Uncertain TimesKarma Sutras : Leadership and Wisdom in Uncertain Times by Debashis Chatterjee
My rating: 5 of 5 stars

Karma Sutras : Leadership and Wisdom in Uncertain Times was a different reading experience. The book is divided into two Parts - Part 1 named KARMA with 5 chapters and Part 2 named SUTRAS with 9 chapters including the epilogue as last one.
The content of this book is a wonderful blend of Modern Leadership with ancient Indian Wisdom, deeply rooted in spirituality. Prof.Debashis Chatterjee, the author of this book, is a renowned academician and a Leadership Coach. The way he articulated different aspects of Leadership and the clarity of the thoughts behind it, is amazing. This enables the reader to easily imbibe the essence of the writing without much mental effort.
For me personally, this book is not just a one time read, it is a reference book to read multiple times, for churning and synthesizing the thoughts presented.

Saturday, 18 September 2021

നിന്നില്ലേക്കെന്നെ നയിച്ചാലും..

 ചിന്തകളുടെ കുത്തോഴുക്കുകള്ക്കിടയില്വാക്കുകള്അണകെട്ടിയപോലെ ഒരിടവേള. അതില്പ്രശാന്തിയുടെ ഗാംഭീര്യം വിളിചോതുമാറ് ഒരല്പനേരത്തെ നിശ്ചലത. മനസ്സിന്റെ പ്രവര്ത്തനം നിലച്ചതല്ലെന്ന സ്വയംബോധ്യപെടുത്തലെന്നപോല്വീണ്ടും ചിന്തകളാകുന്ന ഓളങ്ങള്‍. അലതല്ലും കടലുപോലെ വീണ്ടുമാ പ്രക്ഷുബ്ദാവസ്ഥയിലേക്ക്‌. സ്വന്തം മാനസികാവസ്ഥ സ്വയം വിശകലനം ചെയ്ത് ദൂരേക്ക്നോക്കി കണ്ണിമ ചിമ്മാതെ ഇരിക്കുംമ്പോളും എവിടെയോ ആരോ മന്ത്രിക്കുന്ന പോലെസ്വയം നഷ്ടപെടാതെ പിടിച്ചു നില്ക്കൂ” – നമ്മെ നാമല്ലാതാക്കി മാറ്റാന്നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്തനിമ നഷ്ടപെടാതെ നിലനില്ക്കാനുള്ള ഒരാഹ്വനം പോലെ. അതെ എവിടെയൊക്കെയോ നമ്മുക്കെല്ലാവര്ക്കും നമ്മളെത്തന്നെ നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ അളവുകളിലെ ഏറ്റക്കുറച്ചിലുകളില്മാത്രം നമ്മളെല്ലാവരും വ്യത്യസ്തരാവുന്നു. മനസ്സിന്റെ കടിഞ്ഞാണ്മുറുകെ പിടിച്ചുകൊണ്ട് നമ്മളെല്ലാവരും പൊരുതുന്നു ഒരു നിത്യസമരത്തിലെന്ന പോലെ ഓരോ നിമിഷവും. ശ്വാസനിശ്വാസങ്ങള്ക്കിടയില്പോലും ചിന്തകള്കാട്കയറുമ്പോള്അത്രമേല്കഠിനം പോരാട്ടം. ഏകാന്തത പോലും ഒറ്റപെടലുകളായി തരംതാഴ്ന്നുപോകുന്ന സമയങ്ങളില്ആത്മസംഘര്ഷങ്ങള്ക്കൊരല്പ്പമയവെന്ന പോലെ മിന്നി മറയുന്ന പ്രശാന്തിയുടെ സ്വര്ണ്ണകിരണങ്ങള്‍. അത്യന്തികമായൊരാ ജീവിതലക്ഷ്യം പോലും മറവിയാം കാണാക്കയങ്ങളിലേക്കൊളിക്കുവാന്വെമ്പുന്ന ലോകത്ത്പിടിച്ചുനില്ക്കുവാന്ഇനിയും കരുത്ത്നേടേണ്ടിയിരിക്കുന്നു. ഭൌതികവലയങ്ങള്ക്കപ്പുറമെവിടെയോ കാണാമറയത്ത് നിന്ന് പ്രതീക്ഷകളുടെ നേര്ത്ത കണങ്ങള്എന്റെ നേരെ സ്ഫുരിപ്പിച്ചുക്കൊണ്ടിരിക്കുന്ന അദ്രിശ്യമായൊരാ ശക്തീ - നിന്നില്ലേക്കെന്നെ നയിച്ചാലും.

Sunday, 9 May 2021

To Mother..


O Mother, the divine manifestation of pure love;
In your feet I bow down, surrendering myself.
Your sacrifices out of pure love, to bring up your children,
The pain and toil you took for protecting them, 
Pleasures of life that you ignored for fulfilling their needs,
this language lacks words for expressing your glories.
O Mother-the expression of universal love, my humble greetings to you.


 

Saturday, 16 November 2019

Call it LOVE, but not as a mere word!

Subtle it is, so subtle
a flow from the heart
Call it LOVE, but not as a mere word
Any word can't contain it
All languages are not enough to describe
Its a flow, flow of emotions
but not mere emotions
its above all emotions and subtlest of all
Sometimes it is the pain
the pain that make you realize
A feeling of fullness it is
but even indescribable when it comes
experience it and know it as the elixir
much more than all physical dimensions
Its but a sense of contentment
happiness at its utmost scale
It is the nectar that flows down
when the flowers in the heart blooms
call it LOVE, but not as mere word
It is LOVE, the subtlest of all the life has ever shown.

Sunday, 12 May 2019

Magic Square

After a long period of my "Reader's Block" I just wanted to break it and engage myself in reading some book, desperately wanting myself back into track as a reader. I was quite sure that if I selected something long to read, like a novel, for this ice breaking attempt, definitely I'm going to fail again. So I wanted something that is short and crisp but interesting. I started searching my Kindle Library keeping this in mind and I came across a novella written by Salini Vineeth titled "Magic Square". It was only 62 pages and could be barely a 1.5 hour read that made the "wanna come back reader" in me happy. Still I was doubting about the plot, "is it going to be an uninteresting story? What if it is some bullshit kind of literature?" etc etc. But without much thoughts I just plunged my mind into it and started reading it. As expected I was able to read it in a stretch and the writing totally engaged the reader in me. So I wanted to write about this novella, believe me it's not a review!

Amudha is the central character of this novella and it's all about her life. How her life was flowing, how the course of that flow just changed when she happened to face a real life puzzle and how the answer to the puzzle was a life changer for her. Then there is Dheeraj, who became the reason for Amudha to encounter this puzzle. The story was very interesting and it had thriller elements in it that can keep the reader's mind fully engaged. The frustrations through which some PhD scholars went through, situations like research becoming a vicious circle etc are well portrayed. At a point we can see a flashback story with references to some incidents in nation's political history.

I'm concluding my 'writing adventure' here, with an excerpt from this novella:

"life is an optimization problem. It has constraints and conditions. The important thing is to differentiate between the hard constraints and soft constraints. You cannot change who you are and how you were brought up. Those are like hard constraints. But, your fear of failure is just a soft constraint. It may be uncomfortable, but you can definitely control and manipulate it. Whenever you are stuck, you should always ask yourself; “Is it a hard constraint or a soft one?” the trick to solve life is differentiating between the two"


Monday, 18 December 2017

നൂറു സിംഹാസനങ്ങൾ


ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന കൃതിയെ ഒരു നോവൽ എന്നു വിളിക്കാമോ എന്നറിയില്ല. കഥയ്ക്കും നോവലിനും ഇടയിൽ നിൽക്കുന്ന ഒരു രചന. ഈ കൃതിയുടെ ആദ്യം തൊട്ട് അവസാനം വരെ വളരെ സങ്കീർണമായ ഒരു വൈകാരികതയിലൂടെ കടന്നുപോകുന്ന കഥാനായകനെയാണ് കാണാൻ കഴിയുന്നത്. പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പകച്ചു നിന്നുപോകുന്ന ധർമ്മപാലൻ എന്ന കഥാനായകൻ വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കും എന്നു സംശയമില്ലാതെ പറയാം. ഇതിൽ വരച്ചു കാണിക്കുന്ന പാർശ്വവൽക്കരിക്കപെട്ടവരുടെയും അധഃകൃതരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ അല്പം വേദനയോടെയല്ലാതെ ഉൾകൊള്ളാൻ കഴിയില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന് നാടിന്റെ ഭരണചക്രം തിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനായി മാറിയിട്ട് പോലും തന്നെ വിടാതെ പിന്തുടരുന്ന അപകർഷതയുടെ ഭാരം ചുമക്കേണ്ടിവരുന്ന ധർമ്മപാലൻ, അവർണ്ണനെന്നും സവർണ്ണനെന്നും മനുഷ്യരെ ജാതീയമായി വേർതിരിച്ച നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനാകാത്ത വിധം നിസ്സഹായനായി മാറുന്ന പല അവസരങ്ങളും ഇതിൽ കാണാൻ കഴിയും. നായാടികൾ എന്നൊരു വിഭാഗം മനുഷ്യർ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ മൃഗതുല്യമായ ജീവിതം നയിച്ചു പോന്നിരുന്നു എന്ന് ചരിത്രപുസ്‌തകങ്ങളുടെ താളുകളിൽ ഒരുപക്ഷേ കണ്ടില്ലെന്നു വരാം, കാരണം ചരിത്ര രചനയിൽ പോലും അവഗണന നേരിടാൻ വിധിക്കപ്പെട്ടവരാണവർ. ഇത്തരം യാഥാർഥ്യങ്ങളെ ശക്തമായി അടയാളപെടുത്തുന്ന ഒരു കൃതിയാണ് നൂറു സിംഹാസനങ്ങൾ. മാതൃപുത്ര ബന്ധത്തിന്റെ വിചിത്രമായ പ്രാകൃത രൂപങ്ങൾ ഇതിൽ കാണാം. നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദനയോടെ മാത്രമേ ഒരുപക്ഷേ ഈ കൃതി വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ. ജീവിതഗന്ധിയായ ഒരു കഥ വായനകാരന്റെ നെഞ്ചു പൊള്ളിക്കും വിധം എഴുതി ഫലിപ്പിച്ച ജയമോഹന് പ്രണാമം.