Search This Blog

Thursday, 30 July 2026

Janaka and Ashtavakra - A good Novel


Ashtavakra Gita is considered as one of the classical text in the stream of Advaita Vedanta. Core principles of Advaita Philosophy is reflected in Ashtavakra Gita. The book "JANAKA AND ASHTAVAKRA" written by Mr. Ashraf Karayath is a novel based on the story of Ashtavakra Gita's origin. Ashtavakra Gita is basically in the form of a conversation between the King Janaka and Sage Ashtavakra where Janaka's doubts about enlightenment, brahmajnana etc is addressed by Sage Ashtavakra. This novel portrays the story of Sage Ashtavakra, his birth, his journey to Mithila to meet Janaka and the story of certain circumstances faced by Janaka the king of Mithila in an engaging way. Different stories related to the main story are also told without interrupting the core story. The story of Sita's birth is an example. Like the tributaries strengthening the river, these side stories makes the novel more interesting. The philosophical core of Ashtavakra Gita is beautifully embedded inside the Novel. The message of Sage Ashtavakra is conveyed without losing its essense and without affecting the story telling fabric of the novel. 
This novel by Mr. Ashraf Karayath gave a good reading experience.

Friday, 27 June 2025

മനസ്സ് നിറച്ച ഒരു "ചക്രവ്യൂഹം"

 



ശ്രീ പുടയൂർ ജയനാരായണൻ മഹാഭാരതമെന്ന ഭാരതീയ ഇതിഹാസത്തെ അടിസ്ഥാനമാക്കി എഴുതിയ ചക്രവ്യൂഹം എന്ന നോവൽ നൽകിയത് വളരെ നല്ല ഒരു വായനാ അനുഭവമായിരുന്നു. 

കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം നാളിൽ എതിരാളികളായ കൗരവപക്ഷം യുദ്ധനിയമങ്ങളും മര്യാദകളും ധർമ്മവും പാലിക്കാതെ അന്യായമായി അത്യന്തം ക്രൂരമായി കൊലചെയ്‌ത അർജുനപുത്രൻ അഭിമന്യുവിന്റെ ജീവിത കഥ, ചക്രവ്യൂഹത്തെ ജയിക്കാനുള്ള അറിവ് തന്നിൽ അപൂർണമാണെന്ന് അറിയാമായിരുന്നിട്ടും വ്യൂഹം ഭേദിച്ച് ഉള്ളിൽ കടന്നാൽ ഒരു പക്ഷെ മരണമാവും ഫലം എന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ പരം ശ്രേയസ് മറ്റൊന്നിനും നൽകാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെ പടപൊരുതിയ ധീര യോദ്ധാവിൻറെ  കഥ.  ആ കഥ ആണ് ചക്രവ്യൂഹം എന്ന ഈ നോവലിന്‍റെ ഇതിവൃത്തം.

പതിനാറാം വയസ്സിൽ വീര മൃത്യു വരിക്കേണ്ടി വന്ന ധീര യോദ്ധാവും മഹാരഥിയുമായിരുന്ന അഭിമന്യു അവസാന ശ്വാസം വരെയും അധർമ്മം പ്രവർത്തിക്കാതെ ധർമ്മനിഷ്ഠനായി നിലകൊണ്ടു എന്നത് അദ്ദേഹത്തെ ഒരു അനശ്വര ഇതിഹാസപുരുഷനാക്കി മാറ്റുന്നു. അച്ഛനായ അർജുനൻ അമ്മ സുഭദ്രയുമായി ചർച്ച ചെയ്ത ചക്രവ്യൂഹഭേദനം  (അപൂർണമായി ) ഗർഭത്തിലിരിക്കുമ്പോൾ കേട്ട് ഹൃദിസ്ഥമാക്കിയ അഭിമന്യു തന്‍റെ ഹ്രസ്വമായ ജീവിതം മുഴുവനും വരാനിരിക്കുന്ന മഹായുദ്ധത്തിനായുള്ള തയ്യാറെടുപ്പാക്കി മാറ്റിയത് ഗ്രന്ഥകാരൻ ഹൃദ്യമായ എഴുത്തിലൂടെ വരച്ചു കാണിക്കുന്നു.  അഭിമന്യുവിൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ മുൻനിർത്തിയാണ് ആഖ്യാനം മുന്നോട്ട് പോകുന്നതെങ്കിലും മഹാഭാരതത്തിൻറെ സത്ത ഒട്ടും തന്നെ ചോർന്നു പോവാതെ പ്രധാനപ്പെട്ട മറ്റ്  പല കഥാസന്ദർഭങ്ങളും ഭംഗിയായി കൂട്ടിചേർത്തിരിക്കുന്നതായി കാണാം. കേന്ദ്രകഥാപാത്രമായ അഭിമന്യുവിൻറെ  വൈകാരികതലങ്ങളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോകാനുതകുന്ന രീതിയിലാണ്  എഴുതിയിരിക്കുന്നതെങ്കിലും അമിതമായ വൈകാരികതയോ മൂലകൃതിയായ മഹാഭാരതത്തിനോട് നീതി പുലർത്താത്ത വ്യാഖ്യാനങ്ങളോ ഉൾക്കൊള്ളിച്ചിട്ടില്ല എന്നത് ഈ നോവലിനെ വേറിട്ടു നിർത്തുന്നു. അഭിമന്യുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും അവരുമായി അദ്ദേഹത്തിനുള്ള ബന്ധത്തിൻെ ആഴങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതിൽ എടുത്ത് പറയാതിരിക്കാനാവാത്തത് തന്റെ അമ്മാവനും അച്ഛൻ അർജുനൻറെ ആത്മമിത്രവുമായ  ദ്വാരകാധീശൻ ശ്രീകൃഷ്ണനുമായി അദ്ദേഹത്തിനുള്ള അടുപ്പം അവതരിപ്പിച്ചിരിക്കുന്നതിനെയാണ്. ധനുർവേദത്തെ കുറിച്ചും ആയുധങ്ങളുടെ നിർമാണത്തെ കുറിച്ചുമൊക്കെയുള്ള വിവരണങ്ങൾ ഒട്ടും മുഴച്ചു നിൽക്കാത്ത രീതിയിൽ ഈ കൃതിയിൽ ലയിപ്പിച്ചത് ഭാരതീയമായ പൂർവ സംസ്കൃതിയുടെയും സാങ്കേതിക വിദ്യയുടെയും മഹത്വം വിളിച്ചോതുന്നതായി തോന്നി. 

നോവലിൻറെ മുഖവുരക്ക് കൊടുത്ത "നേത്രോന്മീലനം" എന്ന തലക്കെട്ട് ആകർഷണീയമായി. ഓരോ അധ്യായങ്ങൾക്കും കൊടുത്തിരിക്കുന്ന തലക്കെട്ടുകൾ കഥാസന്ദർഭങ്ങളോട് ഇണങ്ങി നിൽക്കുന്നതും പ്രസക്തവുമാണ്. 

പ്രത്യേകമായ ഒരു വായനാ അനുഭൂതി പ്രധാനം ചെയ്ത ഈ കൃതിയെക്കുറിച്ചു ഇനിയും ഏറെ എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു ചെറിയ ആസ്വാദനകുറിപ്പായ് ഇത് ഇവിടെ നിർത്തുന്നു . ഗ്രന്ഥകാരനായ ശ്രീ പുടയൂർ ജയനാരായണന് പ്രണാമം.

Thursday, 11 August 2022

പൊന്നിയിന്‍ സെല്‍വന്‍


ചരിത്രപുസ്തകത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിവെക്കപെടേണ്ടിയിരുന്ന ചോള സാമ്രാജ്യചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി തമിഴിലെ വിഖ്യാത സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവല്‍ സമ്മാനിച്ച വായനാനുഭവം എന്നെ സംബന്ധിച്ച്‌ വിവരണങ്ങള്‍ക്കതീതമായ ഒരു അനുഭൂതി തന്നെയായിരുന്നു. അഞ്ചു വാല്യങ്ങളിലായി തമിഴില്‍ പില്‍ക്കാലത്ത്‌ പുസ്തകരൂപത്തില്‍ പ്രസിധീകരിക്കപെടുന്നതിനു മുന്‍പ്‌ 1950 മുതല്‍ മൂന്നര വര്‍ഷത്തോളം എല്ലാ ആഴ്ചയിലും കല്‍ക്കി എന്ന തമിഴ്‌ മാസികയിലാണ് ഈ നോവലിന് ആദ്യമായി അച്ചടിമഷിപുരണ്ടത്. എഴുപത് വര്‍ഷങ്ങള്‍ക്ക്‌ ഇപ്പുറം ശ്രീ ജി. സുബ്രമണ്യന്‍ രണ്ടു വാല്യങ്ങളിലായി (1200 ഓളം പേജുകള്‍) മലയാളത്തിലേക്ക് ഈ ഉജ്ജ്വല കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നു.

“തുടക്കമോ ഒടുക്കമോ ഇല്ലാത്ത കാലജലപ്രവാഹത്തില്‍ ഭാവനയാകുന്ന നൗകയില്‍ കയറി എന്റെ കൂടെ കുറച്ചു ദൂരം യാത്ര ചെയ്യുവാന്‍ ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു” എന്ന ആദ്യ വരിയില്‍ കഥാകാരന്‍ നടത്തുന്ന ക്ഷണം സ്വീകരിച്ച് ഭാവനയാകുന്ന ആ നൗകയില്‍ കയറാന്‍ തയ്യാറാവുന്ന ആനുവാചകനെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തുന്ന ചടുലവും മനോഹരവുമായ കഥാഖ്യാനം ഈ കൃതിയെ വേറിട്ട്‌ നിര്‍ത്തുന്നതിനൊപ്പം ത്രസിപ്പിക്കുന്ന ഒരു വായനാനുഭവവും സൃഷ്ടിക്കുന്നു. അന്നത്തെ ചോളസാമ്രാജ്യ ചക്രവര്‍ത്തിയായ സുന്ദര ചോളന്‍ എന്നറിയപെട്ട പരാന്തകന്‍ രണ്ടാമന്റെ മൂത്ത മകനും യുവരാജാവയി പട്ടാഭിഷേകം ചെയ്യപെട്ടവനുമായിരുന്ന ആദിത്യ കരികാലന്‍റെ  ആത്മമിത്രമായ വല്ലവരയന്‍ വന്ധ്യദേവന്‍ എന്ന യുവ യോദ്ധാവിനെ അവതരിപ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന കഥാഘ്യാനം ഈ കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയും അവന്‍റെ അനുഭവങ്ങളിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നത്. പിതാവും ഇപ്പോള്‍ രോഗശയ്യയിലുമായിരിക്കുന്ന സുന്ദരചോള ചക്രവര്‍ത്തിക്കും സഹോദരി കുന്തവ ദേവിക്കും ചില സന്ദേശങ്ങള്‍ എത്തിക്കാനായി ആദിത്യകരികാലന്‍ വന്ദ്യദേവനെ പറഞ്ഞയക്കുന്നതില്‍ തുടങ്ങി, ആ യാത്രയില്‍ വന്ദ്യദേവന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അസാധാരണവും ആപത്കരവുമായ അനേകം സംഭവങ്ങളിലൂടെ വികസിച്ച് മുന്നോട്ട് പോകുന്ന കഥ മിക്കപോഴും വായനക്കാരനെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നു, ചിലപ്പോള്‍ ആവേശം കൊള്ളിക്കുന്നു, മറ്റുചിലപ്പോള്‍ സങ്കടപെടുത്തുന്നു. ഇത്തരത്തില്‍ അനുവാചകന്‍റെ മനസ്സില്‍ പലതരം വികാരങ്ങളുടെ ഏറ്റകുറച്ചിലുകള്‍ സൃഷ്ടിക്കുവാനും അവസാനം വരെ അവനെ പിടിച്ചിരുത്താനും ഈ നോവലിന് അനായാസം സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.

ഒരു ചെറു അരുവിയായി പിറവികൊണ്ട് പിന്നീടൊരു പുഴയായി പരിണമിച്ച് ശക്തിയായി മുന്നോട്ടൊഴുകി കൈവരികളെ ചേര്‍ത്ത് വികസിച്ച് മഹാനദിയായിമാറി അവസാനം കടലില്‍ വിലയം പ്രാപിക്കുന്ന കാവേരി നദി  പണ്ട് പൊന്നി നദി എന്നും അറിയപെട്ടിരുന്നു. ആ പൊന്നി നദിയുടെ മകന്‍ എന്ന്‍ അര്‍ഥം വരുന്ന “പൊന്നിയിന്‍ സെല്‍വന്‍” എന്ന പേര് ഈ കഥയ്ക്ക് എന്ത് കൊണ്ട് കൊടുത്തു എന്ന ചോദ്യം ആദ്യം തന്നെ വായനക്കാരന്‍റെ മനസ്സില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. കഥയില്‍ ആദ്യാവസാനം കാണപെടുന്ന ശക്തമായ ഒരു കഥാപാത്രം വന്ദ്യദേവന്‍ ആണെങ്കിലും യഥാര്‍ത്ഥ കഥാനായകന്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന് വിളിക്കപെട്ടിരുന്ന, പില്‍കാലത്ത്‌ രാജരാജചോളന്‍ എന്നറിയപെട്ട അരുള്‍മൊഴിവര്‍മ്മന്‍ ആണ് എന്നത് ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. പൊന്നിയിന്‍ സെല്‍വന്‍ എന്ന പേര് അരുള്‍മൊഴിക്ക് എങ്ങനെ വന്നു എന്നതിന് പിന്നിലെ കഥയും ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇതിഹാസതുല്യമായ ഈ നോവലില്‍ ശക്തമായ ഒരുപാട് കഥാപത്രങ്ങളെ കാണാം. ചോളസാമ്രാജ്യ ചരിത്രത്തില്‍ നിന്നും എടുത്ത ഈ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ കോര്‍ത്തിണക്കികൊണ്ട് പല ചരിത്ര മുഹൂര്തങ്ങളെയും കഥയിലെ നാഴികക്കല്ലുകളാക്കിമാറ്റുന്നതില്‍ കഥാകാരന്‍ തന്‍റെ അസാമാന്യ പാടവം പുറത്തെടുക്കുന്നു.

കുന്തവദേവി, നന്ദിനി, പൂങ്കുഴലി തുടങ്ങിയ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ കഥയുടെ നെടുംതൂണായി നില്‍ക്കുന്നത്‌ കാണാം. കഥയില്‍ അവര്‍ക്ക്‌ ലഭിക്കുന്ന പ്രാധാന്യം ഇത്‌ അടിവരയിടുന്നു.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വയനാനുഭൂതി എനിക്ക് സമ്മാനിച്ച ഈ നോവലിനെ കുറിച്ച് എത്ര എഴുതിയാലും തൃപ്തി വരില്ല എങ്കിലും ഇനി എത്ര കൂടുതല്‍ എഴുതിയാലും അതും മതിവരില്ല എന്നത് കൊണ്ട് നിര്‍ത്തുന്നു. 

Sunday, 6 February 2022

Karmasutras

 

Karma Sutras : Leadership and Wisdom in Uncertain TimesKarma Sutras : Leadership and Wisdom in Uncertain Times by Debashis Chatterjee
My rating: 5 of 5 stars

Karma Sutras : Leadership and Wisdom in Uncertain Times was a different reading experience. The book is divided into two Parts - Part 1 named KARMA with 5 chapters and Part 2 named SUTRAS with 9 chapters including the epilogue as last one.
The content of this book is a wonderful blend of Modern Leadership with ancient Indian Wisdom, deeply rooted in spirituality. Prof.Debashis Chatterjee, the author of this book, is a renowned academician and a Leadership Coach. The way he articulated different aspects of Leadership and the clarity of the thoughts behind it, is amazing. This enables the reader to easily imbibe the essence of the writing without much mental effort.
For me personally, this book is not just a one time read, it is a reference book to read multiple times, for churning and synthesizing the thoughts presented.

Saturday, 18 September 2021

നിന്നില്ലേക്കെന്നെ നയിച്ചാലും..

 ചിന്തകളുടെ കുത്തോഴുക്കുകള്ക്കിടയില്വാക്കുകള്അണകെട്ടിയപോലെ ഒരിടവേള. അതില്പ്രശാന്തിയുടെ ഗാംഭീര്യം വിളിചോതുമാറ് ഒരല്പനേരത്തെ നിശ്ചലത. മനസ്സിന്റെ പ്രവര്ത്തനം നിലച്ചതല്ലെന്ന സ്വയംബോധ്യപെടുത്തലെന്നപോല്വീണ്ടും ചിന്തകളാകുന്ന ഓളങ്ങള്‍. അലതല്ലും കടലുപോലെ വീണ്ടുമാ പ്രക്ഷുബ്ദാവസ്ഥയിലേക്ക്‌. സ്വന്തം മാനസികാവസ്ഥ സ്വയം വിശകലനം ചെയ്ത് ദൂരേക്ക്നോക്കി കണ്ണിമ ചിമ്മാതെ ഇരിക്കുംമ്പോളും എവിടെയോ ആരോ മന്ത്രിക്കുന്ന പോലെസ്വയം നഷ്ടപെടാതെ പിടിച്ചു നില്ക്കൂ” – നമ്മെ നാമല്ലാതാക്കി മാറ്റാന്നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്തനിമ നഷ്ടപെടാതെ നിലനില്ക്കാനുള്ള ഒരാഹ്വനം പോലെ. അതെ എവിടെയൊക്കെയോ നമ്മുക്കെല്ലാവര്ക്കും നമ്മളെത്തന്നെ നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ അളവുകളിലെ ഏറ്റക്കുറച്ചിലുകളില്മാത്രം നമ്മളെല്ലാവരും വ്യത്യസ്തരാവുന്നു. മനസ്സിന്റെ കടിഞ്ഞാണ്മുറുകെ പിടിച്ചുകൊണ്ട് നമ്മളെല്ലാവരും പൊരുതുന്നു ഒരു നിത്യസമരത്തിലെന്ന പോലെ ഓരോ നിമിഷവും. ശ്വാസനിശ്വാസങ്ങള്ക്കിടയില്പോലും ചിന്തകള്കാട്കയറുമ്പോള്അത്രമേല്കഠിനം പോരാട്ടം. ഏകാന്തത പോലും ഒറ്റപെടലുകളായി തരംതാഴ്ന്നുപോകുന്ന സമയങ്ങളില്ആത്മസംഘര്ഷങ്ങള്ക്കൊരല്പ്പമയവെന്ന പോലെ മിന്നി മറയുന്ന പ്രശാന്തിയുടെ സ്വര്ണ്ണകിരണങ്ങള്‍. അത്യന്തികമായൊരാ ജീവിതലക്ഷ്യം പോലും മറവിയാം കാണാക്കയങ്ങളിലേക്കൊളിക്കുവാന്വെമ്പുന്ന ലോകത്ത്പിടിച്ചുനില്ക്കുവാന്ഇനിയും കരുത്ത്നേടേണ്ടിയിരിക്കുന്നു. ഭൌതികവലയങ്ങള്ക്കപ്പുറമെവിടെയോ കാണാമറയത്ത് നിന്ന് പ്രതീക്ഷകളുടെ നേര്ത്ത കണങ്ങള്എന്റെ നേരെ സ്ഫുരിപ്പിച്ചുക്കൊണ്ടിരിക്കുന്ന അദ്രിശ്യമായൊരാ ശക്തീ - നിന്നില്ലേക്കെന്നെ നയിച്ചാലും.